എടിഎം നിരക്കുകൾ ജൂലൈ മുതൽ പഴയ നിരക്കിൽ.നെഫ്റ്റ് ആർടിജിഎസ് വിനിമയത്തിന് ഫീസില്ല
ജൂലൈ 1 മുതൽ ബാങ്ക് എടിഎം പണം പിൻവലിക്കൽ നിയമങ്ങളിൽ മാറ്റം വരുത്താൻ പോകുന്നു. കാരണം, ലോക്ക്ഡൌൺ സമയത്ത് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാനുള്ള മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയിരുന്നു. മൂന്ന് മാസത്തേക്കാണ് ഇളവുകൾ പ്രഖ്യാപിച്ചിരുന്നത്. അതായത് 2020 ജൂൺ 30 വരെ. ഇളവുകൾ നീട്ടുന്ന കാര്യം സർക്കാർ പ്രഖ്യാപിക്കാത്തതിനാൽ പഴയ എടിഎം പിൻവലിക്കൽ നിയമങ്ങൾ പുന:സ്ഥാപിക്കപ്പെടും.
എടിഎം പിൻവലിക്കൽ നിയമങ്ങൾ ഒരോ ബാങ്കിലും വ്യത്യാസപ്പെട്ടിരിക്കുന്നു. അതിനാൽ, ബാങ്ക് ഉപഭോക്താക്കൾ അവരുടെ ശാഖയിലെ കസ്റ്റമർ കെയർ നമ്പറുമായി ബന്ധപ്പെടാനും ഇക്കാര്യത്തിലുള്ള മാറ്റങ്ങൾ അറിയേണ്ടതുമാണ്. മഹാമാരി മൂലമുണ്ടായ ലോക്ക്ഡൌൺ സമയത്ത്, ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എസ്‌ബിഐ എടിഎമ്മുകളിലും മറ്റ് ബാങ്ക് എടിഎമ്മുകളിലും നടത്തിയ എല്ലാ എടിഎം ഇടപാടുകളുടെയും സർവീസ് ചാർജുകൾ എഴുതിത്തള്ളിയിരുന്നു.
മെട്രോ നഗരങ്ങളിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) sbi.co.in ന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, സാധാരണ സേവിംഗ്സ് അക്കൌണ്ട് ഉടമകൾക്ക് ഒരു മാസത്തിനുള്ളിൽ ഇടപാട് നടത്താൻ 8 സൌജന്യ ഇടപാടുകൾ അനുവദിക്കുന്നു. ഇതിന് മുകളിലുള്ള ഓരോ ഇടപാടിനും ഉപഭോക്താക്കളിൽ നിന്ന് നിരക്ക് ഈടാക്കും.
എസ്‌ബിഐ സാധാരണ സേവിംഗ്സ് അക്കൌണ്ട് ഉടമകൾക്ക് ഒരു മാസത്തിനുള്ളിൽ 8 സൌജന്യ ഇടപാടുകൾ നടത്താൻ അനുവദിക്കുന്നു. 5 എസ്‌ബിഐ എടിഎമ്മുകളിൽ നിന്നും മറ്റേതെങ്കിലും ബാങ്കിന്റെ 3 എടിഎമ്മുകളിൽ നിന്നുമുള്ള സൌജന്യ ഇടപാടുകൾ ഇതിൽ ഉൾപ്പെടുന്നു. മെട്രോ ഇതര നഗരങ്ങൾക്ക് 10 സൌജന്യ എടിഎം ഇടപാടുകൾ ലഭിക്കുന്നു. അതിൽ എസ്‌ബിഐയിൽ നിന്നും മറ്റ് ബാങ്കുകളിൽ നിന്നും 5 വീതം ഇടപാടുകൾ നടത്താം. തുടർന്ന് പണമിടപാടുകൾക്ക് 20 രൂപയും ജിഎസ്ടിയും പണമല്ലാത്ത ഇടപാടുകൾക്ക് 8 രൂപയും ജിഎസ്ടിയും ഈടാക്കുന്നു.
എസ്ബിഐ സാധാരണ സേവിംഗ്സ് അക്കൌണ്ട് ഉടമകൾക്ക് ഒരു മാസത്തിനുള്ളിൽ 8 സൌജന്യ ഇടപാടുകൾ നടത്താൻ അനുവദിക്കുന്നു. 5 എസ്‌ബിഐ എടിഎമ്മുകളിൽ നിന്നും മറ്റേതെങ്കിലും ബാങ്കിന്റെ 3 എടിഎമ്മുകളിൽ നിന്നുമുള്ള സൌജന്യ ഇടപാടുകൾ ഇതിൽ ഉൾപ്പെടുന്നു. മെട്രോ ഇതര നഗരങ്ങൾക്ക് 10 സൌജന്യ എടിഎം ഇടപാടുകൾ ലഭിക്കുന്നു. അതിൽ എസ്‌ബിഐയിൽ നിന്നും മറ്റ് ബാങ്കുകളിൽ നിന്നും 5 വീതം ഇടപാടുകൾ നടത്താം. തുടർന്ന് പണമിടപാടുകൾക്ക് 20 രൂപയും ജിഎസ്ടിയും പണമല്ലാത്ത ഇടപാടുകൾക്ക് 8 രൂപയും ജിഎസ്ടിയും ഈടാക്കുന്നു.
ആർടിജിഎസ്, നെഫ്റ്റ് വഴിയുള്ള പണമിടപാടുകൾ ജൂലൈ 1 മുതൽ സൗജന്യം. ഇരു ചാനലുകളും വഴിയുള്ള പണമിടപാടുകൾക്ക് അടുത്ത മാസം മുതൽ സർവീസ് ചാർജ് ഈടാക്കേണ്ടതില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകളോട് നിർദേശിച്ചു. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനും അതിലൂടെ ഉണ്ടാകുന്ന നേട്ടം ഉപഭോക്താക്കളിലേക്കെത്തിക്കാനുമാണ് റിസർവ് ബാങ്ക് ബാങ്കുകളോട് ആവശ്യപ്പെടുന്നത്.
എന്താണ് NEFT, RTGS പണമിടപാടുകൾ?
എന്താണ് NEFT, RTGS പണമിടപാടുകൾ?
റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്‍റ് സിസ്റ്റം എന്നതിന്‍റെ ചുരുക്കെഴുത്താണ് RTGS. വലിയ തുകയുടെ പണമിടപാടുകൾ പെട്ടെന്ന് നടത്താനുള്ള ചാനലാണിത്. നാഷണൽ ഇലക്ട്രോണിക് ഫണ്ട്‍സ് ട്രാൻസ്ഫർ എന്നതിന്‍റെ ചുരുക്കെഴുത്ത് NEFT എന്നും. രണ്ട് ലക്ഷം രൂപ വരെ പെട്ടെന്ന് അയക്കാൻ ഉള്ള ചാനലാണ് NEFT.
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ നെഫ്റ്റ് വഴിയുള്ള ഇടപാടുകൾക്ക് 1 മുതൽ 5 രൂപ വരെയും, ആർടിജിഎസ് ഇടപാടുകൾക്ക് 5 മുതൽ 50 രൂപ വരെയും ഈടാക്കുന്നുണ്ട്.
പണനയം ചർച്ച ചെയ്യുന്ന സമിതിയുടെ യോഗത്തിന് ശേഷം പുറത്തിറക്കിയ പുതിയ പോളിസി രേഖയിലാണ് NEFT, RTGS ഫീസ് ഒഴിവാക്കുന്നതായി റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. ഡിജിറ്റൽ ഇടപാടുകൾ പരമാവധി പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിലൂടെ റിസർവ് ബാങ്ക് ലക്ഷ്യമിടുന്നത്. ഇതിലൂടെ ലഭിക്കുന്ന നേട്ടം ഇടപാടുകാർക്കു തന്നെ ബാങ്കുകൾ കൈമാറണമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കുന്നു. ഇതിനുള്ള നിർദേശങ്ങൾ റിസർവ് ബാങ്ക് ഒരാഴ്ചയ്ക്കകം പുറത്തിറക്കും.
ഇതോടൊപ്പം എടിഎം ചാർജുകൾ ഈടാക്കുന്നതിൽ മാറ്റം വേണോ എന്ന കാര്യം ചർച്ച ചെയ്യാനും റിസർവ് ബാങ്ക് പുതിയ സമിതി രൂപീകരിച്ചിട്ടുണ്ട്. എടിഎം ഉപയോഗം രാജ്യത്ത് വർദ്ധിച്ച സാഹചര്യത്തിലാണിത്. മൂന്നിലധികം തവണ മറ്റൊരു ബാങ്കിന്‍റെ എടിഎമ്മിലൂടെ പണം പിൻവലിച്ചാൽ സർവീസ് ചാർജ് ഈടാക്കുന്നത് പിൻവലിക്കണമെന്ന് ആവശ്യമുയരുന്നുണ്ടെന്ന് ആർബിഐ വ്യക്തമാക്കുന്നു.
ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അധ്യക്ഷനായ സമിതിയാകും എടിഎം ഫീ സംബന്ധിച്ച് അന്തിമശുപാർശ സമർപ്പിക്കുക. ആദ്യയോഗം ചേർന്നതിന് ശേഷം രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് സമിതിക്ക് നൽകിയ നിർദേശം. സമിതിയിൽ ആരൊക്കെ എന്നതും ടേംസ് ഓഫ് റഫറൻസും ഒരാഴ്ചയ്ക്കകം അറിയാം.
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ നെഫ്റ്റ് വഴിയുള്ള ഇടപാടുകൾക്ക് 1 മുതൽ 5 രൂപ വരെയും, ആർടിജിഎസ് ഇടപാടുകൾക്ക് 5 മുതൽ 50 രൂപ വരെയും ഈടാക്കുന്നുണ്ട്.
പണനയം ചർച്ച ചെയ്യുന്ന സമിതിയുടെ യോഗത്തിന് ശേഷം പുറത്തിറക്കിയ പുതിയ പോളിസി രേഖയിലാണ് NEFT, RTGS ഫീസ് ഒഴിവാക്കുന്നതായി റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. ഡിജിറ്റൽ ഇടപാടുകൾ പരമാവധി പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിലൂടെ റിസർവ് ബാങ്ക് ലക്ഷ്യമിടുന്നത്. ഇതിലൂടെ ലഭിക്കുന്ന നേട്ടം ഇടപാടുകാർക്കു തന്നെ ബാങ്കുകൾ കൈമാറണമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കുന്നു. ഇതിനുള്ള നിർദേശങ്ങൾ റിസർവ് ബാങ്ക് ഒരാഴ്ചയ്ക്കകം പുറത്തിറക്കും.
ഇതോടൊപ്പം എടിഎം ചാർജുകൾ ഈടാക്കുന്നതിൽ മാറ്റം വേണോ എന്ന കാര്യം ചർച്ച ചെയ്യാനും റിസർവ് ബാങ്ക് പുതിയ സമിതി രൂപീകരിച്ചിട്ടുണ്ട്. എടിഎം ഉപയോഗം രാജ്യത്ത് വർദ്ധിച്ച സാഹചര്യത്തിലാണിത്. മൂന്നിലധികം തവണ മറ്റൊരു ബാങ്കിന്‍റെ എടിഎമ്മിലൂടെ പണം പിൻവലിച്ചാൽ സർവീസ് ചാർജ് ഈടാക്കുന്നത് പിൻവലിക്കണമെന്ന് ആവശ്യമുയരുന്നുണ്ടെന്ന് ആർബിഐ വ്യക്തമാക്കുന്നു.
ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അധ്യക്ഷനായ സമിതിയാകും എടിഎം ഫീ സംബന്ധിച്ച് അന്തിമശുപാർശ സമർപ്പിക്കുക. ആദ്യയോഗം ചേർന്നതിന് ശേഷം രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് സമിതിക്ക് നൽകിയ നിർദേശം. സമിതിയിൽ ആരൊക്കെ എന്നതും ടേംസ് ഓഫ് റഫറൻസും ഒരാഴ്ചയ്ക്കകം അറിയാം.
വീഡിയോ കാണുന്നതിനായി
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ